Posts

ഫോട്ടോയിൽ നിങ്ങളുടെ വിരലടയാളം ഉണ്ട്‌

Image
ഫോട്ടോയിൽ GPS ലൊക്കേഷൻ ഉണ്ടെന്നോ? അതെ ആദ്യം ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാനും ഞെട്ടിപ്പോയി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നമ്മൾ സൃഷ്‌ടിക്കുന്നതോ പങ്കിടുന്നതോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതോ ആയ എല്ലാ ഫയലുകളും കേവലം ഒരു ദൃശ്യത്തേക്കാൾ കൂടുതലാണ്. അതിനടിയിൽ മറഞ്ഞിരിക്കുന്ന മെറ്റാഡാറ്റ അഥവാ ഡാറ്റയെക്കുറിച്ചുള്ള ഡാറ്റക്ക് ആ ഫയലിനെയും അതിൻ്റെ സൃഷ്ടാവിനെയും കുറിച്ചുള്ള ധാരാളം വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയും. സാധാരണ ഒരാൾക്ക് ഇതിനെകുറിച്ച് വലിയ ധാരണ ഉണ്ടാവില്ല. മെറ്റാഡാറ്റ വ്യക്തിഗത സ്വകാര്യതയ്ക്കും ഡിജിറ്റൽ അണോണിമിറ്റിക്കും ഗുരുതരമായ ഭീഷണിയാണ്. ഡിജിറ്റൽ ഫയലുകളിൽ(JPG,MP4,PDF,DOC..etc) പ്രസ്തുത ഫയലിനെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളാണ് മെറ്റാഡാറ്റയിൽ ഉണ്ടാവുക. ഒരു ഫയലിന്റെ മെറ്റാഡാറ്റയിൽ അത് ഉണ്ടാക്കിയ തീയതി, ക്രിയേറ്റർ, ഫയലിന്റെ എഡിറ്റിംഗ് ഹിസ്റ്ററി, GPS കോർഡിനേറ്റുകൾ, ഉപയോഗിച്ച ഉപകരണം, സോഫ്‌റ്റ്‌വെയർ എന്നിവ പോലുള്ള പല വിശദ വിവരങ്ങളും ഉണ്ടാവും. ഫയൽ സിസ്റ്റത്തിന് ഫയലുകൾ മാനേജ് ചെയ്യാനും ഓർഗനൈസ് ചെയ്യാനും സഹായിക്കുന്നതിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഈ ഡാറ്റ സ്വയമേവ സൃഷ്‌ടിക്കുന്നതാ...

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

ഒരു സ്ത്രീയാണ് ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് നിങ്ങൾക്കറിയാമോ ? അതും ആയിരം വർഷങ്ങൾക്ക് മുമ്പ്! അതെ "ഫാത്തിമ അൽ ഫിഹ്രി" (Fatima al-Fihri) എന്ന മുസ്ലിം സ്ത്രീയാണ് ലോകത്തിലെ ആദ്യത്തെ സർവകലാശാലയായ "അൽ ഖറവിയ്യിൻ സർവകലാശാല" (University of Al Quaraouiyine) മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്ത് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡും യുനെസ്കോയും ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നതും ലോകത്ത് നിലവിലെ ഏറ്റവും പഴമയുള്ളതും ഇന്നുവരെ തുടർച്ചയായി പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് അൽ ഖറവിയ്യിൻ യൂണിവേഴ്സിറ്റി. AD 800 ൽ ടുണീഷ്യയിലെ ഖെയ്‌റവാനിലാണ് ഫാത്തിമ അൽ ഫിഹ്രി ജനിച്ചത്. ഫാത്തിമയും അവളുടെ സഹോദരിയായ മറിയമും വിദ്യാലയ വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. അവരുടെത് അത്ര സമ്പന്നമല്ലാത്ത ഒരു കുടുംബമായിരുന്നു, ഫാത്തിമയുടെ പിതാവ് ഒരു സാധാരണ വ്യാപാരിയായിരുന്നു. അക്കാലത്ത് മൊറോക്കോയിലെ ഫെസ് എന്ന നഗരം കച്ചവടത്തിനും ധന സമ്പാദനത്തിനും പേരുകേട്ട ഇടമായതുകൊണ്ട് ഫെസിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമയുടെ കുടുംബവും. ഫെസിലെ ദുരിതങ്ങളിലും കഷ...

ലോകം ഭരിക്കുന്ന എണ്ണരാഷ്ട്രീയം

സദ്ദാം ഹുസൈൻ 1972 ൽ ഇറാഖിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചതോടെ അവിടെ എണ്ണരാഷ്ട്രീയം ഇനിയൊരിക്കലും പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുപോകാൻ പറ്റാത്തവിധം പുതിയ ദിശയിലേക്ക് പ്രവേശിച്ചു. ഇറാഖിൽ എണ്ണ കണ്ടെത്തിയത് 1920 ൽ ആയിരുന്നു. അതുവരെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ദരിദ്രകർഷകർ അധിവസിച്ചിരുന്ന ഭൂവിഭാഗമായിരുന്നു അത്. ഒന്നാം ലോകയുദ്ധത്തിൽ പരാജയപ്പെട്ട ഓട്ടോമൻ സാമ്രാജ്യം സെവെറേ ഉടമ്പടി (Treaty of Sèvres) പ്രകാരം വിഭജിക്കപ്പെട്ടപ്പോൾ ഇറാഖിന്റ അതിർത്തികളും നിർണയിക്കപ്പെട്ടത് 1920 ൽ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആധുനിക ഇറാഖ് രൂപപ്പെട്ടതും എണ്ണ ആ പ്രദേശത്ത് കണ്ടെത്തിയതും ഒരുമിച്ചായിരുന്നു. തന്നെ ഇല്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് 2003 ൽ നടത്തിയ യുദ്ധത്തിന്റെ വിത്ത് സദ്ദാം 1972 ൽ വിതച്ചുകഴിഞ്ഞിരുന്നു. അത് എണ്ണവ്യവസായ ദേശസാൽക്കരണമല്ലാതെ മറ്റൊന്നുമല്ല. യാതൊരു വിലക്കുകളുമില്ലാതെ ഇറാഖിലെ എണ്ണ കൊള്ളയടിച്ചു കൊണ്ടുപോവുകയായിരുന്നു സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. അതിന് ആദ്യത്തെ തടസ്സം സദ്ദാമിന്റെ ദേശസാൽക്കരണമായിരുന്നു. 2000 ത്തിൽ സദ്ദാം എണ്ണവിനിമയത്തിനായി ഡോളറിന് പകരം യൂറോപ്യൻ യൂണിയന്റെ യുറോ കറൻസി...

ജൂലിയൻ അസാൻജിന്റെ വിക്കിലീക്സ്

ഈ ലോകത്തിലെ ജനങ്ങളെ നമുക്ക്‌ രണ്ടായി തിരിക്കാനാവും, ഒന്ന് അധികാരവർഗ്ഗവും രണ്ട് സാധാരണക്കാരും. അധികാരവർഗ്ഗം ശക്തരും വലിയ സ്വാധീനമുള്ളവരുമായിരിക്കും. സാധാരണക്കാർക്ക്‌ അധികാരവർഗ്ഗത്തോട് ഏറ്റുമുട്ടാൻ ശക്തിയോ സ്വാധീനമോ ഉണ്ടാവില്ല. അധികാരവർഗ്ഗത്തിന്റെ കൂട്ടുകാരായിരിക്കും സകല മാധ്യമങ്ങളും. അധികാരവർഗം അവരുടെ ശക്തിയും സ്വാധീനവും സമ്പത്തും ഉപയോഗിച്ച് മാധ്യമങ്ങളെ സ്വാധീനീക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ അധികാരവർഗ്ഗതത്തിന് സ്തുതിപാടകരാവുന്നു. ലോകത്ത് പരക്കെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയൊരു തോതും ഈ അധികാരവർഗം എതിർക്കാൻ കെൽപ്പില്ലാത്ത സാധാരണക്കാരായ ജനങ്ങളുടെ മേൽ നടത്തുന്ന കുറ്റകൃത്യങ്ങളാണ്. സാഹചര്യം വിശദീകരിക്കാനായി ഒരു കഥ പറയാം. "ഒരിക്കൽ ഒരിടത്ത് ഒരു അധികാരി അയാളുടെ അയൽവാസിയായ സാധാരണക്കാരന്റെ വീട്ടിൽകേറി അയാളെ ആക്രമിക്കുകയും അയാളുടെ പക്കലുള്ള സ്വർണം തട്ടിയെടുക്കുകയും ചെയ്തു. അയാളെ ആക്രമിക്കുമ്പോൾ അധികാരി തന്റെ പക്കലുള്ള മൈക്ക് ഉപയോഗിച്ച് ലൗഡ്സ്പീക്കറിലൂടെ ഉച്ചത്തിൽ സാധാരണക്കാരൻ തന്നെ ആക്രമിക്കുന്നതായി ചുറ്റുപാടുമുള്ള പ്രാദേശങ്ങളിലേക്ക് വിളിച്ചു പറയുന്നു. ഇത് കേട്ട് ആളുകൾ സാ...

മരണത്തെ അതിജീവിക്കാമോ ?

ഒരു മനുഷ്യൻ ഐസുകട്ടയായി ഉറഞ്ഞുപോയാൽ എന്താണ് സംഭവിക്കുക...? രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ച് ഫലത്തിൽ മനുഷ്യൻ മരിക്കും. പക്ഷെ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചാലോ ? എങ്കിൽ നമ്മൾക്ക് മരണത്തെ തന്നെ അതിജീവിക്കാൻ കഴിയും, നമ്മൾ അനശ്വരരായിത്തീരും. നിലവിൽ ഭൂമിയിലെ ഒരു ജീവിക്ക് ഈ പ്രക്രിയ ചെയ്യാൻ സാധിക്കും. മഞ്ഞുകാലമായാൽ അമേരിക്കയിലെ അലാസ്കയിലെ "വുഡ് ഫ്രോഗ്" തവളകൾ ഒരു ഐസുകട്ടയായി ഉറഞ്ഞുപോവും. അവയുടെ ഹൃദയമിടിപ്പും രക്തയോട്ടവും ശ്വസനവും നിലച്ച് അവ ഒരു മഞ്ഞുകട്ടയായി മാറും. ഈ സമയത്ത് നിങ്ങൾക്കതിനെ വാരിയെടുക്കാം അത് ചലിക്കില്ല. മഞ്ഞുകാലം കഴിയുന്നതു വരെ അവ ഒരു മഞ്ഞുകട്ടയായിത്തന്നെ തുടരും. ഏഴുമാസത്തോളം മഞ്ഞുകട്ടയായി ജീവിക്കുന്ന ഇവ മഞ്ഞുകാലം കടന്നു പോയാൽ മഞ്ഞുകട്ടകൾ അലിഞ്ഞ് അത്ഭുതകാരമായി ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരുകയും ചെയ്യും. ഈ ഉഭയജീവി ഒരു ഐസുകട്ടയായി മാറിയാലും മരവിക്കുന്ന ഈ തവളയെ സംരക്ഷിക്കുന്നതിന് അവയുടെ ശരീരത്തിൽ സംഭവങ്ങളുടെ ഒരു കൂട്ടം പ്രക്രിയകൾ തന്നെ സംഭവിക്കുന്നുണ്ട്. ചർമ്മത്തിൽ ഐസ് രൂപം കൊള്ളാൻ തുടങ്ങി മിനിറ്റുകൾക്ക് ശേഷം, വുഡ് ഫ്രോഗ് തവള...

എന്താണ് ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ്?

നിങ്ങൾ സോമ്പികൾ വസിക്കുന്ന ഒരു ലോകം സങ്കൽപ്പിക്കുക. സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നവയെപ്പോലെയല്ല, ഈ സോമ്പികൾ വ്യത്യസ്തമാണ്. അവ സിനിമയിലെ പോലെ കറന്റ് പോസ്റ്റിൽ തട്ടി വീഴുകയോ അലഞ്ഞു തിരിയുകയോ ചെയ്യുന്നില്ല. അവർക്കും സാധാരണ മനുഷ്യരുടെ രൂപമാണ്. അവരും സാധാരണ മനുഷ്യരെപ്പോലെ തന്നെ പെരുമാറുന്നു. അവർക്കും ജോലിയും കുടുംബവും സല്ലാപ അവധി ദിവസങ്ങളുമുണ്ട്. പക്ഷെ അവരും 'യഥാർത്ഥ' മനുഷ്യരുമായുള്ള ഒരേയൊരു വ്യത്യാസം അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനുപകരം ചിന്തിക്കുന്നതായി കാണപ്പെടുന്നു എന്നതാണ്. അവർ ബോധം അഥവാ കോൺഷ്യസ്നസ് ഉള്ളവരാണെന്ന് തോന്നും, പക്ഷേ അവർ അങ്ങനെയല്ല. നിങ്ങൾക്ക് അവരെ ഒരു സൂചി കൊണ്ട് കുത്താം, അവർ 'ആഹ്' എന്ന് നിലവിളിക്കും, എന്നാൽ വാസ്തവത്തിൽ അവർക്ക് ഒരു വേദനയും അനുഭവപ്പെടുന്നില്ല. ഈ 'ഫിലോസഫിക്കൽ സോമ്പി'കളെ ഉപയോഗിച്ചുള്ള ചിന്താ പരീക്ഷണങ്ങൾ, തെളിയിക്കാൻ ലക്ഷ്യമിടുന്നത്, ആത്മനിഷ്ഠമായ ബോധാനുഭവം അഥവാ വസ്തുനിഷ്ഠമായി പരിശോധിക്കാൻ കഴിയാത്ത കോൺഷ്യസ് അനുഭവം എന്നൊന്ന് ഉണ്ടെന്നാണ്. ഇതിനെ പലപ്പോഴും 'ക്വാളിയ' (Qualia) എന്ന് വിളിക്കുന്നു. ഈ വാക്ക് ലാറ്റിനിൽ നിന്നാണ് വന്നത...

ജീവൻ തനിയേ ഉണ്ടായതോ?

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായ സ്റ്റാൻലി മില്ലർ, ഹരോൾഡ് യൂറി എന്ന നൊബേൽ ജേതാവായ ഫിസിക്കൽ കെമിസ്റ്റിന്റെ മേൽനോട്ടത്തിൽ 1952-ൽ ഒരു പരീക്ഷണത്തിനൊരുങ്ങി. രണ്ടു ഫ്ലാസ്ക്. ഒന്നിൽ ഇത്തിരി വെള്ളം, ആദിമസമുദ്രത്തിന്റെ പ്രതീകമായിരുന്നു അത്. രണ്ടാമത്തേതിൽ ഭൂമിയുടെ ആദിമാന്തരീക്ഷത്തെ പ്രതിനിധാനം ചെയ്യാൻ മീഥേനും അമോണിയയും ഹൈഡ്രജൻ സൾഫൈഡ് വാതകങ്ങളും. രണ്ടിനെയും റബ്ബർ ട്യൂബുകൾകൊണ്ട് ബന്ധിപ്പിച്ചു. എന്നിട്ട് വൈദ്യുതസ്ഫുല്ലിംഗം പായിച്ചു. ഇടിമിന്നലിനു പകരമായിരുന്നു അത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്ലാസ്കിലെ വെള്ളം മഞ്ഞയും പച്ചയും നിറം പൂണ്ടു. അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും ഷുഗറും മറ്റു ചില ഓർഗാനിക് സംയുക്തങ്ങളും അടങ്ങിയ ഒരു സൂപ്പായി അതുമാറി. ഇതാണ് പിന്നീട് അജൈവ പദാർത്ഥങ്ങളിൽ നിന്ന് ജൈവ പദാർത്ഥങ്ങളെ വികസിപ്പിച്ചെടുത്ത പ്രശസ്തമായ മില്ലർ-യൂറി പരീക്ഷണം എന്നറിയപ്പെട്ടത്. ഇനി ആ ഫ്ലാസ്‌ക്കുകളൊന്ന് നന്നായി കുലുക്കിയാൽ മതി, ജീവൻ ഇഴഞ്ഞുവരും എന്ന മട്ടിലായിരുന്നു അക്കാലത്തെ പത്രവാർത്തകൾ. പക്ഷെ അത്ര ലളിതമല്ല സംഗതികളെന്ന് കാലം തെളിയിച്ചു. പിന്നെയുമൊരു അരനൂറ്റാണ്ട് പലരും ശ്രമിച്ചിട്ടും പരീക്ഷണശാലയിൽ കൃ...

Popular posts from this blog

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

ഫോട്ടോയിൽ നിങ്ങളുടെ വിരലടയാളം ഉണ്ട്‌

ആരാണ് സൽമാൻ റഷ്ദി?