ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

കുറ്റാന്വേഷണ ശാസ്ത്രം

മനുഷ്യസംസ്കാരത്തിനോളം തന്നെ പഴക്കമുണ്ട് കുറ്റകൃത്യങ്ങൾക്കും കുറ്റാന്വേഷണത്തിനും. കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തുന്നു. വിവിധ ശാസ്ത്രശാഖകൾ ഉൾപ്പെടുത്തി കുറ്റാന്വേഷണം നിർവ്വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ശാസ്ത്രശാഖയെയാണ് കുറ്റാന്വേഷണ ശാസ്ത്രം അഥവാ ഫോറൻസിക് സയൻസ് (Forensic Science). കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലം സന്ദർശിക്കുന്ന കുറ്റാന്വേഷണ ശാസ്ത്രജ്ഞൻ (Forensic Scientist) സ്ഥലത്തു ലഭ്യമായ എല്ലാ ശാസ്ത്രീയമായ തെളിവുകളും ശേഖരിക്കുകയും ഈ തെളിവുകളെ ലബോറട്ടറികളിൽ വിശദപരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. അവയിൽ നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങൾ കുറ്റാന്വേഷണത്തെ വളരെയധികം സഹായിക്കുന്നതാണ്. ഈ തെളിവുകൾ കുറ്റാന്വേഷണകൻ കോടതികളിൽ സമർപ്പിക്കുകയും കോടതിയിൽ നേരിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. കുറ്റാന്വേഷണത്തിലും നീതിനിർവ്വഹണത്തിലും ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫോറൻസിക് സയൻസ് എന്ന പഠന മേഖല.

പുരാതന കാലങ്ങളിൽ ശാസ്ത്രീയമായ രീതികൾ ഒന്നും തന്നെ കുറ്റാന്വേഷണത്തിൽ ഉണ്ടായിരുന്നില്ല. കുറ്റാരോപിതന്റെ കുറ്റസമ്മതം, സാഹചര്യങ്ങൾ എന്നിവ മാത്രമായിരുന്നു അവലംബിച്ചിരുന്നത്. ഇവ കുറ്റകൃത്യം തെളിയുക്കുന്നതിന് തികച്ചും പ്രാപ്തിയില്ലാത്തവയായിരുന്നു. ശവശരീരങ്ങളെ കീറിമുറിച്ച് പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്ന നടത്തിയ രീതിക്ക് 12-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെന്ന് കരുതുന്നു. ശ്വാസകോശത്തിൽ കാണുന്ന വെള്ളം മുങ്ങിമരണത്തിന് തെളിവാണെന്നും, കഴുത്തിലെ അസ്ഥിയുടെ പൊട്ടൽ കഴുത്ത് ഞെരിച്ച് കൊന്നതിന് തെളിവാണെന്നും കണ്ടുപിടിക്കപ്പെട്ടിരുന്നു. ഫ്രാൻസിസ് ഗാൽട്ടൺ (Francis Galton) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ വിരലടയാളങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഫിംഗർപ്രിന്റ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ വിരലടയാളങ്ങളുടെ തെളിവ് സാദ്ധ്യത ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയിരുന്നു. അർജന്റീനയിൽ നടന്ന ഒരു കൊലപാതകം തെളിയിക്കുന്നതിന് 1892-ൽ വിരലടയാള പരിശോധന വിദഗ്ദ്ധമായി ഉപയോഗിക്കപ്പെട്ടു. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ ശരിയായ ആരംഭം അവിടം മുതലാണെന്ന് കരുതാം.

കാലക്രമത്തിൽ കുറ്റാന്വേഷണ ശാസ്ത്രം അഥവാ ഫോറൻസിക് സയൻസ് വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ട്. രസതന്ത്രം, ജീവശാസ്ത്രം, മനഃശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഇന്ന് ഫോറൻസിക് സയൻസ് നിലകൊള്ളുന്നത്. നിലവിൽ ഫോറൻസിക് സയൻസിൽ നിരവധി ശാഖകൾ നിലനിൽക്കുന്നുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നവയാണ്.

1) ഫോറൻസിക് ബാലിസ്റ്റിക്സ് (Forensic Ballistics)
വിവിധ തരത്തിലുള്ള തോക്കുകൾ, അവയുടെ ഉപയോഗങ്ങൾ, കുറ്റകൃത്യങ്ങളിൽ അവയുടെ പങ്കാളിത്തം, എന്നിവയെക്കുറിച്ചുള്ള പഠനശാഖയാണ് ഫോറൻസിക് ബാലിസ്റ്റിക്സ്. വെടിയേറ്റുണ്ടാകുന്ന മുറിവുകൾ എത്ര ദൂരെനിന്ന് സംഭവിച്ചതാണെന്നും ഏതു തോക്കിൽനിന്നാണെന്നും ഏതു ദിശയിൽ സഞ്ചരിച്ച ഉണ്ടയാണ് മുറിവുണ്ടാക്കിയതെന്നും തുടങ്ങി നിരവധി വിവരങ്ങൾ പരിശോധകന് ഇതിലൂടെ ലഭിക്കുന്നു. തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും ഈ വിഭാഗത്തിൽ പരിശോധിക്കപ്പെടുന്നു.

2) ഫോറൻസിക് ഫിസിക്സ് (Forensic Physics)
വിവിധതരം ആയുധങ്ങൾ, അവകൊണ്ടുണ്ടാകുന്ന ക്ഷതങ്ങൾ, മുറിവുകൾ, കീറലുകൾ എന്നിവ പരിശോധിക്കുക, സംഭവസ്ഥലത്തു നിന്നും മറ്റും ശേഖരിക്കുന്ന വസ്തുക്കൾ താരതമ്യം ചെയ്യുക, ആയുധങ്ങൾ സൃഷ്ടിക്കുന്ന പാടുകൾ പരിശോധിച്ച് ആയുധം തിരിച്ചറിയുക തുടങ്ങി വിവിധ തരം പരിശോധനകൾ ഈ വിഭാഗത്തിൽ നടത്തപ്പെടുന്നു.

3) ആന്ത്രോപോമെട്രി (anthropometry)
മനുഷ്യശരീരത്തിന്റെ അളവുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഈ വിഭാഗം കുറ്റാന്വേഷണത്തിൽ ഉപയോഗിക്കപ്പെടുന്നു.

4) ഫോറൻസിക് കെമിസ്ട്രി (Forensic chemistry)
രാസവസ്തുക്കളുടെ പരിശോധന കുറ്റാന്വേഷണത്തിൽ വളരെ പ്രധാനമായ ഒരു ഘടകമാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷവസ്തുക്കൾ, വിവിധ തരം മയക്കുമരുന്നുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ തിരിച്ചറിയുന്നതിന് ഈ ശാസ്ത്രശാഖ ഉപയോഗിക്കുന്നു.

5) ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ (Forensic document examination)
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കയ്യക്ഷരങ്ങൾ, ഒപ്പുകൾ, അച്ചടി, വ്യാജകറൻസികൾ എന്നിവയുടെ പരിശോധനയാണിത്.

6) ഡിജിറ്റൽ ഫോറൻസിക്സ് (Digital forensics)
ഇന്ന് ഡിജിറ്റൽ യുഗമാണ്. അതുകൊണ്ടുതന്നെ എന്തിലും ഒരു ഡിജിറ്റൽ/സൈബർ അംശം ഉണ്ടാവുന്നു. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി എല്ലാവിധ ആധുനിക ഉപകരണങ്ങളും ഇവിടെ പരിശോധിക്കുന്നപ്പെടുന്നു. ഫോട്ടോഗ്രാഫുകളുടെ മോർഫിംഗ്, വിവിധ തരം സൈബർ വ്യക്തിഹത്യകൾ എന്നിവ പരിശോധിക്കുന്നതിന് ഈ വിഭാഗത്തെ ഉപയോഗിക്കുന്നു.

7) ഫോറൻസിക് ബയോളജി (Forensic biology)
സംഭവസ്ഥലത്തു നിന്ന് ലഭിക്കുന്നതും മറ്റുമായ ശരീരഭാഗങ്ങൾ പരിശോധിക്കുന്നത് ഫോറൻസിക് ബയോളജി വിഭാഗമാണ്. രക്തം, മുടി, നഖങ്ങൾ, സസ്യഭാഗങ്ങൾ, ഉമിനീർ തുടങ്ങി വിവിധതരം വസ്തുക്കൾ പരിശോധനക്ക് വിധേയമാക്കുന്നു. രക്തക്കറകളുടെ ഗ്രൂപ്പ് നിർണ്ണയം, ഉമിനീർ തുടങ്ങിയ ശരീരസ്രവങ്ങളുടെ പരിശോധന എന്നിവ വ്യക്തികളെ തിരിച്ചറിയുന്നതിന് വളരെ സഹായകരമാണ്. 1985-ൽ അലക് ജഫ്രീസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് ഈ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തികളെ സംശയലേശമന്യെ തിരിച്ചറിയുന്നതിന് ഈ രീതി ഉപയോഗിക്കപ്പെടുന്നു. ജനിതകതന്മാത്രകളായ DNA (ഡിയോക്സി റൈബോ ന്യൂക്ലിക് ആസിഡ് - ഡി.എൻ.എ) യുടെ ഘടനയിലെ വ്യതിയാനങ്ങൾ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്ന ശാസ്ത്രീയരീതിയാണ് ഡി.എൻ.എ പ്രൊഫൈലിങ് അഥവാ ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് (DNA fingerprinting).

DNA എന്ന തന്മാത്ര ഓരോ വ്യക്തിയിലും പാരമ്പര്യമായി പിതാവിൽ നിന്നും മാതാവിൽ നിന്നുമായി സിദ്ധിച്ചുവരുന്നവയാണ്. ഇവയിൽ വെറും 5% ശതമാനത്തിൽ താഴെവരുന്ന ഭാഗം മാത്രമേ നിയന്ത്രിതമായ ശാരീരിക ധർമ്മങ്ങൾ അനുഷ്ടിക്കുന്നതായി തിരിച്ചറിയപ്പെട്ടിട്ടുള്ളു. ബാക്കിയുള്ള 95% ശതമാനവും വ്യക്തമായ ധാർമ്മിക അടിത്തറയില്ലാതെ വർത്തിക്കുന്നവയാണ്. എന്നാൽ ഇത്തരം DNA ഭാഗങ്ങളുടെ ഘടനയിൽ പ്രകടിപ്പിക്കുന്ന വ്യത്യസ്തതകൾ പരിശോധിക്കുക വഴി നമുക്ക് വ്യക്തികളെ പ്രത്യേകം തിരിച്ചരിയാൻ സാധിക്കുന്നു.

ഡി.എൻ.എ. പ്രൊഫൈലിംഗ് നടത്തുന്നതിന് ആദ്യമായി കേവലം വേണ്ടത് ചർമ്മം, മുടിനാരിഴകൾ, അസ്ഥികൾ, മാംസം എന്നിവയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള കോശങ്ങളാണ്. ഇന്ന് നിരവധി മേഖലകളിൽ ഡി.എൻ.എ. പരിശോധന ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ പിതൃത്വപരിശോധന, മാതൃത്വപരിശോധന, ശവശരീരങ്ങളുടെ തിരിച്ചറിയൽ, വികൃതമാക്കപ്പെട്ടതും പല ഭാഗങ്ങളായി വേർപിരിക്കപ്പെട്ടതുമായ ശരീരഭാഗങ്ങളുടെ തിരിച്ചറിയൽ, കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ തിരിച്ചറിയൽ, കൂടിയേറ്റക്കാരുടെ രക്തബന്ധങ്ങൾ തിരിച്ചറിയൽ എന്നിവ.

1983-ലും 1986- ലുമായി ഇംഗ്ലണ്ടിലെ ലീസെസ്റ്റർഷൈർ (Leicestershire) എന്ന സ്ഥലത്ത് സംഭവിച്ച സമാനരീതിയിലുള്ള രണ്ടു കൊലപാതകങ്ങൾ പോലീസിനെ ഞെട്ടിച്ചു. 15 വയസ്സ് വീതം പ്രായമുള്ള രണ്ടു പെൺകുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായി വധിക്കപ്പെട്ടത്. രണ്ടു പെൺകുട്ടികളിൽ നിന്നും ലഭിച്ച ശുക്ലക്കറകൾ ഒരേ വ്യക്തിയുടേതാണെന്നും പ്രതി ഒരാൾ തന്നെയാണെന്നും കണ്ടെത്തി. റിച്ചാർഡ് ബക്കലാന്റ് എന്ന 17-കാരനെ പ്രതിയെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഡി.എൻ.എ പരിശോധനയിൽ കുറ്റവാളി റിച്ചാർഡ് അല്ലെന്ന് തെളിഞ്ഞു. തുടർന്ന് അടുത്തടുത്ത മൂന്ന് നഗരങ്ങളിൽ നിന്നായി 4500 ഇൽ പരം വ്യക്തികളുടെ രക്തഗ്രൂപ്പ് നിർണയം നടത്തുകയും തുടർന്ന് സാദ്ധ്യതപ്പട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ ഡി.എൻ.എ. പരിശോധന നടത്തുകയുമുണ്ടായി. പക്ഷെ എന്നിട്ടും ആരിലേക്കും എത്താൻ കഴിഞ്ഞില്ല. എന്നാൽ പിന്നീടു ലഭിച്ച സൂചനയിൽ നിന്നും, ആദ്യഘട്ടത്തിൽ രക്തപരിശോധനയിൽ നിന്നും ഒഴിഞ്ഞു മാറിയ കോളിൻ പിച്ച്ഫോർക്ക് എന്ന 27-കാരനിലേക്ക് സംശയം നീണ്ടു. ഡി.എൻ.എ. പരിശോധനയിൽ അയാൾ തന്നെയാണ് പ്രതി എന്നു തിരിച്ചറിയുകയായിരുന്നു. ഇതായിരുന്നു ഡി.എൻ.എ പ്രൊഫൈലിങ് എന്ന ഈ രീതി ഉപയോഗിച്ച് വിപ്ലവകരമായി തെളിയിച്ച ആദ്യ കേസ്. ഇന്ന് ഫോറൻസിക് സയൻസ് പോളിഗ്രാഫ്, ബ്രെയിൻ ഫിംഗർപ്രിന്റിംഗ്, നാർക്കോ അനാലിസിസ്, ടോക്സിക്കോളജി, ഫിംഗർപ്രിന്റിംഗ് തുടങ്ങി നിരവധി വ്യതസ്ത മേഖലകളിൽ വളർന്ന് കുറ്റാന്വേഷണത്തിന്റെ ഒരു നെടുംതൂണായി മാറിയിട്ടുണ്ട്.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം